Tuesday, July 22, 2008

വടക്കുനോക്കിയന്ത്രം

ശ്രീനിവാസന്റെ "വടക്കുനോക്കിയന്ത്രം" എന്ന പടം ഈ അടുത്തായി വീണ്ടും കാണാനിടയായി. ഈ സിനിമ, തിയേറ്ററുകളില്‍ എത്തിയ കാലത്ത് പ്രായപൂര്‍ത്തിയെത്താത്ത, വളരെ ഭാരം കുറഞ ഒരു മനസ്സിന്നുടമയായിരുന്നു ഈ ഞാന്‍. തമാശപ്പടങള്‍ അന്നും ഇന്നും ഇഷ്ടപ്പെടുന്ന എന്റെ ഇഷ്ട "തമാശ" പടങളില്‍ ഒന്നായിരുന്നു ആ കാലത്ത് ഈ വടക്കുനോക്കിയത്രം. മനശ്ശസ്തജ്ഞനു എഴുതി വച്ച കത്തുകളില്‍ തുടങി, ഭാര്യാ പിതാവിനെ തല്ലി അബദ്ധം തിരിച്ചറിഞതിനു ശേഷം ഉടനെ കുശലസംഭാഷണത്തിലേക്കുനീങുന്ന ആ രംഗവും, പിന്നെ നീലത്തടാകവും അതിലെ തോണിയുമെല്ലാം അന്നു ചിരിക്കു മാത്രം വക ഉണ്ടാക്കിയവയായിരുന്നു. വര്‍ഷങള്‍ക്കിപ്പുറത്ത്, കുട്ടിക്കാലം ചരിത്രത്തിന്റെ താളുകളിലേക്കു നീങി കാലമൊത്തിരി മുന്നോട്ടു പോയ ഈ അടുത്തു, അതേ "വടക്കുനോക്കിയന്ത്രം" തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി വീണ്ടും മനസ്സിന്നുള്ളില്‍ ഓളങളുണ്ടാക്കി. തളത്തില്‍ ദിനേശന്റെ അബദ്ധങള്‍ക്കു മീതെ, ദിനേശന്റെ ഭാര്യയായ ശോഭയുടെ നൊംബരങള്‍ക്കായിരുന്നു ഇക്കുറി മുന്‍തൂക്കം. ആഴ്ചപതിപ്പിലെ ഫലിതം മനപാഠം ചെയ്തു അവതരിപ്പിക്കുന്ന സ്വന്തം ഭര്‍ത്താവിന്റെ പ്രകടനം കണ്ടു ഒരു എത്തും പിടിയുമില്ലാതെ അംബരന്നു നില്‍ക്കുന്നതു മുതല്‍, മനോരോഗാശുപത്രി വരാന്തയില്‍ വരെ എത്തി നില്‍ക്കുന്ന ശോഭയുടെ ജീവിതത്തിലെ വിഷമം പിടിച്ച വഴികള്‍, അതായിരുന്നു വടക്കുനോക്കിയന്ത്രം എന്ന "തമാശ" പടത്തില്‍ ഇപ്രാവശ്യം വേറിട്ട് നിന്നത്. നല്ല സിനിമകള്‍ എപ്പോളും അങിനെ ആണല്ലോ, കലഭേദമന്യേ വ്യത്യസ്തരായ കാഴ്ചക്കാരുമായി സംവദിക്കാനുള്ള കഴിവ്, അതാണല്ലോ ഇത്തരം സിനിമകളെ മാറ്റി നിര്‍ത്തുന്നത്.

Thursday, May 1, 2008

അപ്പോള്‍ സഖാവിനു ബാംഗ്ലൂരില്‍ ഹോട്ടല്‍ ബിസിനസ്സ് ആയിരുന്നൊ ?

കഴിഞ ഞായറാഴ്ച രാവിലെ തന്നെ പുറത്തിറങേണ്ടി വന്നു, ചില തിരക്കുകള്‍. കറങിതിരിഞ് എത്തിയത് എം.ജി. റോഡില്‍. തലശ്ശേരി എം.ജി. റോഡിലെ കോഫീ ഹൌസ് ഓര്‍മ്മയില്‍ ഒരു നൊസ്റ്റാള്‍ജിയ ആയി ഉള്ളതു കൊണ്ട് കറക്കം താല്‍ക്കാലികമായി അവസാനിച്ചത് ബാംഗ്ളൂര്‍ എം.ജി. റോഡിലെ കോഫീ ഹൌസില്‍ ആയിരുന്നു. അങിനെ നൊസ്റ്റാള്‍ജിക് ചുവയുള്ള ഒരു സ്ട്രോംഗ് കോഫീ കുടിച്ചു കൊണ്ടിരിക്കുമ്പൊളാണു കൂടെ ഇരിക്കുന്നവന്‍ ഒരു കണ്ണൂരുകാരനാണെന്നും വിദ്യാഭ്യാസകാലത്ത് പ്രസ്ഥാനത്തിനു വേണ്ടി പല അഭ്യാസങള്‍ കളിച്ചിട്ടുള്ളവനും ആണെന്നുള്ള ഓര്‍മ്മ വന്നത്. ഒന്നു ഇംപ്രെസ്സ് ചെയ്യാന്‍ പറ്റിയ അവസരം എന്നു കരുതി കോഫീ ഹൌസിനെ പറ്റിയുള്ള എന്റെ ജ്ഞാനം അങു അവതരിപ്പിച്ചു, സോഫ്റ്റ്വേര്‍കാരുടെ ഇടയിലും വര്‍ഗ്ഗബോധമുള്ളവര്‍ ഉണ്ടെന്നു നാലു പേര്‍ അറിയട്ടെ. കോഫീ ഹൌസിന്റെ ചരിത്രത്തില്‍ സഖാവ് എ.കെ.ജി നടത്തിയ സാമൂഹികപരമായ ഇടപെടലിനെ പറ്റി പറഞു എന്നേ ഉള്ളൂ, തിരിച്ചു വന്നത് സംശയരൂപത്തിലുള്ള ഒരു ചെറിയ ചോദ്യമായിരുന്നു..
അപ്പോള്‍ സഖാവിനു (എ.കെ.ജിക്ക്) ബാംഗ്ലൂരില്‍ ഹോട്ടല്‍ ബിസിനസ്സ് ആയിരുന്നൊ എന്നു !

Saturday, April 12, 2008

ചില സംശയങളും പിന്നെ വിഷു ആശംസകളും

വീണ്ടും വിഷു വരുംപോള്‍ ചില സംശയങള്‍. ഓണത്തിനു പിന്നിലെ കഥകള്‍ (ഐതിഹ്യം) എല്ലാം തന്നെ സ്കൂള്‍ കാലത്തില്‍ തന്നെ നാന്നായി മനസ്സില്‍ പതിഞതാണ്. പക്ഷെ വിഷുവിനെ പറ്റി അങിനെ കഥകള്‍ ഒന്നും കേട്ടിട്ടില്ല. പുതുവര്‍ഷമാണെന്നു ചിലര്‍, കൊയ്തു ഫെസ്റ്റിവല്‍ ആണെന്നു മറ്റു ചിലര്‍. കൊയ്തു ഫെസ്റ്റിവല്‍ എന്നു പറഞാല്‍ ശരി, പക്ഷെ ചിങം ഒന്ന് അല്ലെ മലയാളം പുതുവര്‍ഷം ?.
ഒരു കാര്യത്തില്‍ മാത്രം തര്‍ക്കമില്ല, സൂര്യന്‍ മേടം രാശിയിലേക്കു പ്രവേശിക്കുന്ന ദിവസമാണ്‍ വിഷു.
എന്തായാലും എല്ലാവര്‍ക്കും വിഷു ആശംസകള്‍.

Tuesday, January 1, 2008

ആഗോളതാപനം മനുഷ്യപ്രേരിതം, സത്യമോ മിഥ്യയോ ?

ആഗോളതാപനം മനുഷ്യപ്രേരിതം, സത്യമോ മിഥ്യയോ ? ദിവസേന റ്റൈംസ് ഓഫ് ഇന്ഡ്യ പോലുള്ള പത്രങളിലും, അതു പോലെ ഉള്ള ടി.വി ചാനലുകളിലുമൊക്കെയായി ഇപ്പോള്‍ വളരെ പ്രധാന്യത്തോടെ ആഘോഷിക്കുന്ന ഒരു വാര്‍ത്തയാണു ആഗോള താപനം. ഇപ്പോള്‍ എന്നു പറയുന്നതു അത്ര ശരിയല്ല, എന്റെ സ്കൂള്‍ കാലത്തേ കേട്ടു തുടങിയതാണു ഈ ആഗോള താപനത്തെ പറ്റിയെങ്കിലും മാധ്യമങള്‍ ഇതിനു ഇത്ര മാത്രം പ്രാധാന്യം കൊടുത്തു കാണുന്നതു അടുത്ത കാലത്താണു. പല പ്രമുഖ പ്രകൃതി സംരക്ഷണ സംഘങളുടെയും അഭിപ്രായത്തില്‍ മനുഷ്യസമൂഹം ഇന്നൊരു മഹാദുരന്തത്തിന്റെ വക്കിലാണു. സമീപഭാവിയില്‍തന്നെ ബംഗ്ളാദേശ് പോലെ സമുദ്രനിരപ്പിനു അടുത്തു കിടക്കുന്ന സ്ഥലങളും, ധ്രുവങളില്‍ മഞുരുകുന്നതിന്റെ ഫലമായി വെള്ളത്തിനടിയിലാകുമത്രെ !

മാധ്യമസംസാരം ഇങനെയൊക്കെ ആണെങ്കിലും നമ്മുടെയൊക്കെ നിലനില്പ്പിനെ തന്നെ ബാധിക്കുന്ന ഈ വരാന്‍ പോകുന്ന മഹദുരന്തത്തെ പറ്റി ഇന്റെര്നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ വിവരങള്‍ വളരെ വ്യത്യസ്തമായിരുന്നു. ശാസ്ത്രലോകത്തെ പല പ്രഗല്ഭന്‍മാരുടെയും അഭിപ്രായത്തില്, മാധ്യമങള്‍ നടത്തുന്ന ഈ കോലാഹലങള്ക്കൊന്നും തന്നെ ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ലത്രെ. ഈ രംഗത്തു പഠനം നടത്തിയിട്ടുള്ള പല ശാസ്ത്രത്ഞന്മാരുടെയും അനുഭവത്തില്‍ മനുഷ്യന്റെ പ്രവര്ത്തനങള്‍ ഒന്നും തന്നെ ഭൂമിയുടെ അന്തരീക്ഷത്തെ തന്നെ മാറ്റി മറിക്കാന്‍ കെല്പ്പുള്ള ഒരു സ്രോതസ്സായി മാറിയതിനു കാര്യാമയ തെളിവൊന്നും ഇല്ല. രസകരമായ സമ്ഭവം എന്താണെന്നു വെച്ചാല്‍, ലോകചരിത്രത്തില്‍ ഏറ്റവും ത്വരിതഗതിയില്‍ വ്യവസായവല്‍ക്കരണം നടന്ന, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള 30 വര്ഷങളില്‍ ഭൂമിയുടെ അന്തരീക്ഷ താപനില കുറയുകയാഅയിരുന്നു എന്നു രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. 1975 വരെ പ്രധാന പ്രശ്നം ഭൂമിയുടെ അന്തരീക്ഷതാപനില കുറയുന്നതായിരുന്നു. ചിലര്‍ ഭൂമി വീണ്ടും ഒരു ഹിമയുഗത്തിലേക്കു നീങുകയാണെന്നു വരെ പ്രവചിച്ചു.

ഇന്നിപ്പോള്‍ പ്രശ്നം താപനില വര്ദ്ദിക്കുന്നതാണു. മനുഷ്യചെയ്തികളാണൊ ഇതിനു കാരണം ? ആണെന്നു ചിലര്‍ പറയുന്നു. പക്ഷെ വര്ഷങളായി താഴോട്ടു പോയികൊണ്ടിരുന്ന ഭൌമന്തരീക്ഷ താപനില 1975 ല്‍ പെട്ടെന്നു ദിശ മാറി മേല്‍പ്പോട്ടു പോയി തുടങാനുള്ള സാഹചര്യത്തെ പറ്റി ഇവര്ക്ക് വിശദീകരണങള്‍ ഒന്നും തന്നെ ഇല്ല. മനുഷ്യര്‍ പുഅറമ്തള്ളുന്ന ഹരിതഗ്ര്^ഹവാതകങളുടെ തോതിനു കാര്യമായ ഒരു വ്യതിയാനം 1975 ഉണ്ടായോ ? ഇല്ലെങ്കില്‍ പിന്നെ ഭൌമന്തരീക്ഷ താപനില പെട്ടെന്നു കൂടാന്‍ എന്താണു കാരണം.

മറ്റു ചിലര്‍ പറയുന്നു, ഭൌമന്തരീക്ഷ താപനിലയുമായി മനുഷ്യന്റെ ചെയ്തികള്ക്ക് കാര്യമായ ബന്ധം ഇല്ല എന്നു. കാലാകാലങളായി ഭൂമിയുടെ അന്തരീക്ഷ താപനിലയില്‍ ചില വ്യതിയാനങള്‍ പതിവണത്രെ. ഇതിന്റെ പ്രധാന സ്രോതസ്സ് മനുഷ്യനോ മറ്റു ഭൂലോകജീവികളൊ അല്ല,എല്ലാറ്റിന്റെയും ഉത്ഭവം സൂര്യനാണെന്നു. ഭൌമന്തരീക്ഷ താപനിലയിലെ വ്യതിയാനങള്‍ സമ്ഭവിക്കുന്നതു സൂര്യവികിരിണങളുടെ തോതുമായി ബന്ധപെട്ടാണത്രെ. വികിരണം കൂടുംബോള്‍ താപനില കൂടുന്നു, വികിരണം കുറയുംപോള്‍ താപനില കുറയുന്നു. 1975 ലെ ഭൌമന്തരീക്ഷ താപനില വ്യതിയാനത്തിനുള്ള ഉത്തരം സൂര്യവികിരണങളും ഭൌമന്തരീക്ഷ താപനിലയും തമ്മിലുള്ള ബന്ധം പരിശോധിച്ചാല്‍ മനസ്സിലാകും. അപ്പോള്‍ പിന്നെ മാധ്യമങള്‍ നടത്തുന്ന ഈ കോലാഹലത്തിന്റെ അര്ത്ഥമെന്താണു ? ആരേയാണു പൊതുജനം വിശ്വസിക്കേണ്ടതു ?

പത്രവാര്‍ത്തകള്‍